കോഴിക്കോട്:ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ ഞെളിയന്‍ പറമ്പിലെ മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മോഡേണ്‍ പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് മാലിന്യ സംസ്കരണ കേന്ദ്രത്തിനു മുന്നിൽ പോലീസ് തടഞ്ഞു.പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ സജീവന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു.മാലിന്യത്തിൽ പോലും അഴിമതി നടത്തുന്നവരാണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു.ജനകീയ പ്രശ്നങ്ങൾ അന്വേഷിക്കാനെത്തിയ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും പൂട്ടിയിട്ട നടപടി യാതൊരു വിധത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഞെളിയൻ പറമ്പിനുള്ളിൽ നടക്കുന്ന അഴിമതികൾ പുറം ലോകം അറിയാതിരിക്കാൻ കോർപ്പറേഷൻ ശ്രമിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.
ബി.ജെ പി ജില്ലാ ജനറൽ സെക്രട്ടറി ഇ പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി ടി.രനീഷ്, ബേപ്പൂർ മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്ത്, രാമനാട്ടുകര മണ്ഡലം പ്രസിഡൻ്റ് ചാന്ദ്നി ഹരിദാസ്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, ഒ.ബി.സി.മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, സെൽ കോഡിനേറ്റർ ടി. ചക്രായുധൻ എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, സാബുലാൽ സി, ആനന്ദ് റാം, സബീഷ് ലാൽ ടി, യു.സഞ്ജയൻ, വിന്ധ്യാ സുനിൽ, എം.വിജിത്ത്, കാളക്കണ്ടി ബാലൻ, സോമിത ശശികുമാർ, അബ്ദുൾ മൻസൂർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി