വേദസപ്താഹ -മുറജപം: കാർഷിക സമൃദ്ധിക്കായുള്ള പർജന്യേഷ്ടി സമാപിച്ചു
കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വേദ സപ്താഹം -മുറജപം പർജന്യേഷ്ടിയോടെയും രുദ്ര ഹോമത്തോടെയും ആദ്യഘട്ടം പിന്നിട്ടു. കാർഷികവൃത്തി സമൃദ്ധപ്പെടാനും ജലസ്രോതസ്സുകൾ സമ്പന്നമാകാനുമുള്ള പർജന്യേഷ്ടിയാണ് രാവിലെ വേദമഹാമാന്ദിരത്തിലെ ഹോമകുണ്ഡത്തിൽ പ്രധാനമായും നടന്നത്. നാലാം ദിവസമായ ഇന്നലെ ഉച്ചക്ക് ശേഷം വിഘ്ന - ദുരിത തടസ്സങ്ങൾ മാറാനുള്ള രുദ്രമന്ത്രങ്ങൾ വിനിയോഗിച്ച് ചെയ്യുന്ന രുദ്രഹോമവും നടക്കുകയുണ്ടായി. മുഖ്യപുരോഹിതനായ കേശവ് അവധാനിയാണ് ഇരു ചടങ്ങുകൾക്കും നേതൃത്വം നൽകിയത്. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന വേദ സപ്താഹത്തിൽ മുറജപമാണ് ഏറ്റവും പ്രധാനം. അത് ഇന്നും തുടർന്നു. വേദം മുഴുവനും...









