രാമനാട്ടുകര: വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയവരും ,ആദ്യമായി മൾട്ടി ഫ്ലക്സ് തിയേറ്ററിലെത്തിയവരും ഉള്‍പ്പടെയുള്ള അറുപതോളം പ്രേക്ഷകർക്ക് മുന്നിലാണ് ആക്രി കല്യാണം എന്ന സിനിമയുടെ പ്രത്യേക പ്രദർശനം നടന്നത്. പുലരി ചുള്ളിപ്പറമ്പിൻ്റെ പകൽ വീട് പദ്ധതിയുടെ ഭാഗമായി വിവിധ ഡിവിഷനുകളില്‍ നിന്ന് താല്‍പര്യം പ്രകടിപ്പിച്ച വയോജനങ്ങളള്‍ക്കാണ് തിയേറ്ററിലെത്തി ഈ സിനിമ കാണാനുള്ള അവസരം ലഭിച്ചത്.
വയോജനങ്ങള്‍ക്ക് സന്തോഷം പകരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന പുലരി ചുള്ളിപ്പറമ്പിൻ്റെ പകൽ വീട് പദ്ധതിയെ പ്രോൽസാഹിപ്പിക്കുകയും ഒപ്പം ചേര്‍ത്ത് നിര്‍ത്താനുമുള്ള സിനിമാ പ്രവർത്തകരുടെ താല്പര്യത്തിൻ്റെ ഭാഗമായാണ് സൗജന്യ സിനിമ പ്രദര്‍ശനം ഒരുക്കിയത്.
സിനിമയും തിയേറ്റര്‍ അനുഭവവും മനം നിറയെ ആസ്വദിച്ച് കാഴ്ചക്കാര്‍ മടങ്ങി.
ദേവപർവ്വം മൂവീസിന്റെ ബാനറിൽ ക്യാപ്റ്റൻ വിജയ് സംവിധാനം നിർവഹിച്ച ആക്രി കല്യാണം സിനിമയിൽ സുബ്രഹ്മണ്യൻ, ക്യാപ്റ്റൻ വിജയ്, നിർമ്മൽ പാലാഴി, സഞ്ജയ്രമേഷ് കാപ്പാട്, മുഹമ്മദ് പേരാമ്പ്ര,മധു കൊയിലാണ്ടി,ബാബു കെ എം, എസ് ആർ ഖാൻ,ബിനിജ ടീച്ചർ, ദേവനന്ദ,പാർവണ, അനന്യ, നിമിഷ, അക്ഷയ സാജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.സിനിമയുടെ കഥ തിരക്കഥ ഭാഗ്യേഷ് ഭാസ്കർ,അനൂപ് കൊയിലാണ്ടി എന്നിവരും ഛായാഗ്രഹണം ഹരീഷ് ബാലുശ്ശേരിയും നിർവഹിച്ചിരിക്കുന്നു.
സുരഭി സിനിമാസിൽ നടത്തിയ പ്രത്യേക പ്രദർശന ചടങ്ങിന് ചിത്രത്തിൻ്റെ സംവിധായകൻ ക്യാപ്റ്റൻ വിജയ്, മനുഷ്യാവകാശ പ്രവർത്തകൻ റാഫി പരുത്തിപാറ, പകൽ വീട് കോ- ഓർഡിനേറ്റർ വി എൻ ശിവദാസൻ, കെ ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി