sports

യുറോ കപ്പ്: ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

Nano News

മ്യൂണിക്ക്: ബെല്‍ജിയത്തിന്റെ ഹൃദയം പിളര്‍ന്ന് ആ സെല്‍ഫ് ഗോള്‍. ക്വാര്‍ട്ടരിലേക്ക് മുന്നേറിയ കരുത്തിനെ കണ്ണീരിലാഴ്ത്തിയ ഒരൊറ്റ ഗോള്‍. ആ ഗോളിന്റെ കൈ പിടിച്ച് ബെല്‍ജിയത്തെ പിന്തള്ളി ഫ്രഞ്ച് പട ക്വാര്‍ട്ടറിലേക്ക്.

മത്സരത്തില്‍ ബെല്‍ജിയത്തിന് മേല്‍ തുടക്കം മുതല്‍ ഫ്രാന്‍സിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ മത്സരത്തിലുടനീളം ക്യാപ്റ്റന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ ഫ്രാന്‍സ് നടത്തിയ വന്‍ മുന്നേറ്റങ്ങള്‍ സമര്‍ഥമായി തടഞ്ഞിട്ടിരുന്നു ബെല്‍ജിയം. മറുഭാഗത്ത് സമാന രീതിയില്‍ ഫ്രാന്‍സും പ്രതിരോധം തീര്‍ത്തു. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ആക്രമണം കൂടുതല്‍ കടുപ്പിച്ചു. ചൗമേനി, എംബാപ്പെ, തുറാം എന്നിവരെല്ലാം ഗോളിനടുത്തെത്തിയെങ്കിലും ബെല്‍ജിയം ഗോള്‍ കീപ്പര്‍ കൊയീന്‍ കാസ്റ്റീല്‍സ് മതിലായി നിന്നു.

ഗോള്‍ അടിക്കാതെയും അടിപ്പിക്കാതെയും ഫ്രാന്‍സിന് മുന്നില്‍ എണ്‍പത്തഞ്ചാം മിനിട്ടു വരെ പിടിച്ചുനിന്ന ബെല്‍ജിയത്തിന് അവസാന മിനിട്ടുകളിലാണ് അടിതെറ്റിയത്. പ്രതിരോധ താരം യാന്‍ വെര്‍ട്ടോംഗന്റെ സെല്‍ഫ് ഗോള്‍ ഫ്രാന്‍സിന് ക്വാര്‍ട്ടറിലേക്ക് വഴിയൊരുക്കി.

വെള്ളിയാഴ്ചയാണ് ഫ്രാന്‍സും പോര്‍ച്ചുഗലും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്.


Reporter
the authorReporter

Leave a Reply