Politics

“വന്ദേമുകുന്ദം” ഓർമ്മകളിലൂടെ മുകുന്ദേട്ടൻ


ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്ന പി.പി.മുകുന്ദൻ എന്ന നമ്മുടെ മുകുന്ദേട്ടൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് സപ്തംബർ 13 ന് ഒരു വർഷം തികയുകയാണ്.
മുകുന്ദേട്ടന്റെ ഓർമ്മകൾക്കു മുന്നിൽ ശ്രദ്ധാഞ്ജലി. 2024 സപ്തംബർ 13 ന് രാവിലെ 11 മണിക്ക് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ “വന്ദേമുകുന്ദം” ബഹുമാനപ്പെട്ട ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിക്കും.

പി വി ചന്ദ്രൻ (ചെയർമാൻ മാതൃഭൂമി), ഡോ. കെ ടി അലക്സാണ്ടർ ( ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ) എം ടി രമേശ് (സംസ്ഥാന ജനറൽ സെക്രട്ടറി ബിജെപി), അഡ്വ വി കെ സജീവൻ (ജില്ലാ പ്രസിഡന്റ് ബിജെപി) , കെ പി ശ്രീശൻ (ദേശീയ കൗൺസിൽ അംഗം ബിജെപി) തുടങ്ങിയവർ മുഖ്യ അഥിതികളായിരിക്കും.

പി പി മുകുന്ദേട്ടന്റെ നാമധേയത്തിലുള്ള മികച്ച സേവന പ്രവർത്തകർക്കുള്ള പി പി മുകുന്ദൻ പ്രഥമ സേവാ പുരസ്കാരം ബഹു: കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിക്ക്. 25000 രൂപയും പ്രശംസ പത്രവും അടങ്ങുന്ന പുരസ്കാരം സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുന്ന “വന്ദേമുകുന്ദം” പരിപാടിയിൽ ബഹുമാനപ്പെട്ട ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള സമർപ്പിക്കും . പ്രൊഫ: സുമതി ഹരിദാസ് , ടി അനൂപ് കുമാർ സംസ്ഥാന കരിക്കുലം കമ്മിറ്റി മെമ്പർ, ഡോ:പീയൂഷ് നമ്പൂതിരിപ്പാട്, എന്നിവരടങ്ങുന്ന പുരസ്കാര നിർണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. രാഷ്ട്രീയ സാമൂഹിക സേവന രംഗത്ത് വർഷങ്ങളായി നിറ സാന്നിധ്യമായി മാറി, ജാതി മത കക്ഷി രാഷ്ട്രീയത്തിനധീതമായി സേവനം ദൃഢപ്രതിജ്ഞയായി എടുത്ത് സമൂഹ മനഃസാക്ഷിയിൽ ഇടം പിടിച്ചതിനാലാണ് ശ്രീ സുരേഷ് ഗോപി അവാർഡിന് അർഹത നേടിയത്.


Reporter
the authorReporter

Leave a Reply