
കോഴിക്കോട് : ചെലവൂർ വാർഡ് 17 ലെ മുതുമ്മൽക്കുന്നിനിലെ ടവർ നിർമ്മാണ സ്ഥലം എം. എൽ. എ തോട്ടത്തില്‍ രവീന്ദ്രൻ സന്ദർശിച്ചു.
മുതുമ്മൽക്കുന്നിൽ സ്വകാര്യ കമ്പനി ടവർ എന്ന പേരിൽ പ്രദേശത്തെ നിരവധി എസ്. സി കുടുംബങ്ങൾക്ക് അപകടമുണ്ടക്കുന്ന രൂപത്തിൽ ടവറിനു എന്ന പേരിൽ ആഴത്തിൽ കുഴി എടുക്കുന്നത് നാട്ടുകൾ നിർത്തി വെപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി ഈ മഴക്കെടുതി ദുരിതം അനുഭവിക്കുന്ന കാലത്ത് കുഴിയെടുക്കാൻ അനുമതി ഇല്ലാതെ വീണ്ടും പ്രവർത്തിയുമായി മുന്നോട്ട് പോവാൻ ടവർ കമ്പനി ശ്രമിക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമാവുകയാണ്. പ്രസ്തുത സ്ഥലം സന്ദർശിച്ച മേയർ ബീന ഫിലിപ് ഉൾപ്പടെ ഉള്ളവർ അപകടവസ്ഥ തിരിച്ചറിഞ്ഞു തത്കാലം നിർത്തി വെപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഉദ്യോഗസ്ഥരുടെ സഹായത്തോട് കൂടി പണി പുനരാരംഭിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രസ്തുത സ്ഥലം തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ ഇന്ന് സന്ദർശിച്ചത്.
ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാകണമെന്ന് അദ്ധേഹം ഉദ്യോഗസ്ഥരോട് അവശ്യപ്പെട്ടു.
എൻ.എച്ച് ഡ്രൈനേജിന്റെ ആശാസ്ത്രീയ നിർമ്മാണം, കഴിഞ്ഞ മഴയിൽ പൂനൂർ പുഴയുടെ കെട്ട് ഇടിഞ്ഞത് സ്ഥലം എന്നിവയും എം. എൽ. എ സന്ദർശിച്ചു. കൗൺസിലർ സി.എം ജംഷീറിന്റെ ഇടപെടലിനെ തുടർന്നാണ് എം എൽ എയും മേയറും സന്ദർശനം നടത്തി നടപടി സ്വീകരിച്ചത്