മാജിക്കിൻ്റെ മാസ്മരികത ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ച് പ്രദീപ് ഹുഡിനോ ആശുപത്രി വിട്ടു.
കോഴിക്കോട്: രക്ഷപ്പെടൽ ജാലവിദ്യയുടെ വിദഗ്ധനാണ് മുന്നിൽ കിടക്കുന്ന വ്യക്തി എന്ന് ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ.ഷംസീറിന് വിശ്വസിക്കാനായില്ല. ബേപ്പൂർ ബീച്ചിലെ സ്റ്റേജിന് മുൻനിരയിലിരുന്ന മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ തലയിൽ പിന്നിലുണ്ടായിരുന്ന ഹാലജൻ ലൈറ്റ് സ്റ്റാൻഡ് സഹിതം പതിച്ചു. സാമാന്യം വലിയ മുറിവും രക്തപ്രവാഹവുമായാണ് മാന്ത്രികനെ ബേപ്പൂർ പോലീസ് സി.ഐ സിജിത്തും സംഘവും ആശുപത്രിയിലെത്തിച്ചത്. പത്ത് സ്റ്റിച്ചിട്ട് മുറിവ് കൂട്ടിക്കെട്ടി. രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് അടുത്ത ദിവസം ഡിസ്ച്ചാർജ് ചെയ്തു. വീണ്ടും ഡ്രസ്സ് ചെയ്യാനെത്തിയതായിരുന്നു മാന്ത്രികൻ.മുറിവുണങ്ങുന്നുണ്ട്....... അന്നു പറയാൻ പറ്റില്ലല്ലോ, ഇന്നെന്തായാലും...









