ബെംഗളൂരു: പല സംസ്ഥാനങ്ങളിലെ വോട്ടർ തിരിച്ചറിയൽകാർഡ് കൈവശംവെച്ചിരിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ നടൻ പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ വാറന്റ്.ബെംഗളൂരുവിലെ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
കോടതിയിൽ ഹാജരാകാൻ രണ്ടുതവണ സമൻസ് അയച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി നാല് വോട്ടർ തിരിച്ചറിയൽകാർഡുകൾ പ്രകാശ് രാജ് കൈവശംവെച്ചിട്ടുണ്ടെന്നാരോപിച്ച് ദിലീപ് കുമാർ എന്നയാളാണ് കോടതിയെ സമീപിച്ചത്. വ്യാജ ആരോപണമാണിതെന്നാണ് പ്രകാശ് രാജിന്റെ പ്രതികരണം.










