General

മേയർ ഡ്രൈവർ തർക്കം; ആര്യാ രാജേന്ദ്രൻറെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും


മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രൻറെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിലാണ് നടപടി. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖ. 

കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു . ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യം കൻറോൺമെൻറ് പൊലിസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലിസിന് കൈമാറി. സംഭവ ദിവസം രാത്രി തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിട്ടുണ്ടായിരുന്നു. 

ഇതിനു പിന്നാലെ കമ്മിഷണർക്ക് യദു പരാതി നൽകിയെങ്കിലും പൊലിസ് നടപടിയൊന്നും എടുത്തിരുന്നില്ല. ഇതോടെ ഡ്രൈവർ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചിരുന്നു . ജില്ലാ കോടതിയിൽ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് മേയർക്കെതിരെയടക്കം കേസ് എടുത്തിട്ടുണ്ട് .

തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആർടിസി ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞ സംഭവത്തിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്. മേയറും സംഘവും കെഎസ്ആർടിസി ഡ്രൈവറുമായി വാക്കേറ്റവും നടത്തിയിരുന്നു. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തർക്കമാണ് വഴക്കിലേക്ക് മാറിയത്. റോഡിലെ സീബ്രാ ക്രോസിലാണ് മേയറും എംഎൽഎയും സഞ്ചരിച്ചിരുന്ന വാഹനം ബസിന് കുറുകെ ഇട്ട് ബസ് തടഞ്ഞത് .


Reporter
the authorReporter

Leave a Reply