പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുംമ്പാട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപിത്തം പടർന്ന് പിടിച്ചിട്ട് ആഴ്ച്ചകൾ കഴിഞ്ഞിട്ടും രോഗവ്യാപനം ഉണ്ടായ ഉറവിടംപുറത്ത് വിടാതെ ആരോഗ്യ വകുപ്പ് ഒളിച്ച് കളിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ പറഞ്ഞു. ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ ബി.ജെ.പി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി കടിയങ്ങാട് ഹെൽത്ത് സെൻ്റർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളിൻ്റെ സമീപത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് രോഗം പടരാൻ ഇടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അനൗദ്യോഗികമായി പറയുന്നത് ചിലരെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമാണ് ഇത്, ഉറവിടം വ്യക്തമാക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാവണമെന്നും, ആരോഗ്യ മന്ത്രി സ്ഥലം സന്ദർശിച്ച് നാട്ടുകാരുടെയും, വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റി രോഗം സ്ഥിതീകരിച്ച മുഴുവൻ ആളുകളുടേയും ചികിത്സ സൗജന്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ ഇരുന്നൂറ്റി അൻപതിൽപരം വിദ്യാർത്ഥികൾക്ക് രോഗം സ്ഥിതികരിച്ചിട്ടും ഒരു സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കാതെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നത് രോഗവ്യാപനം കൂടുതലാകുമെന്നും അദ്ദേഹം പറഞ്ഞു. ലൈജു വേലായുധൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് തറമൽ രാഗേഷ്, ജില്ലാ കമ്മിറ്റി അംഗം കെ.കെ രജീഷ്, ഇല്ലത്ത് മോഹനൻ, ജുബിൻ ബാലകൃഷ്ണൻ, സി.കെ ലീല, എൻ. ഇ ചന്ദ്രൻ, സി.കെ ശ്രീജിഷ് , എൻ എം രവീന്ദ്രൻ, രവി കന്നാട്ടി, ചന്ദ്രൻ ചക്കുളങ്ങര,സി. പ്രതീപൻ എന്നിവർ പ്രസംഗിച്ചു. വിഷ്ണു അരീകണ്ടി, കെ ശ്രീധരൻ, സി.കെ രവീന്ദ്രൻ, ബാലകൃഷ്ണൻ കാട്ട് കണ്ടി, എന്നിവർ നേതൃത്വം നൽകി.