കോഴിക്കോട്:സര്‍ക്കാരിന്‍റെ ഒത്താശയോടെയുളള അട്ടിമറിയും, ബിഗ് ഡീലുമാണ് ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്നും ബാങ്ക് തിരഞ്ഞെടുപ്പ് റദ്ദു ചെയ്യണമെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുദിവസം ബിജെപിയുടെ പുതിയറ മണ്ഡലം പ്രസിഡണ്ട് ടി.പി. ദിജിലിനേയും , നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി രജിത് കുമാറിനേയും മര്‍ദ്ദിച്ചതിനെതിരെ നടന്ന പ്രതിഷേധ പരിപാടി ബാങ്കിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ നടന്ന അക്രമം ഒരിക്കലും നീതീകരിക്കാൻ പറ്റാത്തതാണ്. സ്ത്രീകളുള്‍പ്പെടെ യഥാര്‍ത്ഥ വോട്ടര്‍മാരെ അടിച്ചോടിച്ച് സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാജ വോട്ട് ചെയ്തിട്ടാണ് ഇപ്പൊഴുളള ഭരണസമിതി അധികാരം പിടിച്ചിട്ടുളളത്. സിപിഎമ്മിനും,പോലിനും കോടികള്‍ കൈക്കൂലി നല്‍കി നടത്തിയ ഓപറേഷനാണ് പിന്നില്‍.ഇത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും അതിനാല്‍ നിയമപരമായി ബിജെപി ആക്ഷേപമുന്നയിക്കുമെന്നും സജീവന്‍ പറഞ്ഞു.
ബിജെപി നേതാക്കളെ മാരകമായി അടിച്ച് പരിക്കേൽപ്പിച്ചതില്‍ നടന്ന പ്രതിഷേധത്തിന് ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ പ്രശോഭ്കോട്ടുളി, ടി.രനീഷ്,നോർത്ത് മണ്ഡലം പ്രസിഡൻ്റ് സബിതപ്രഹ്ലാദൻ, ജില്ലാ കമ്മറ്റി അംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ, കെ.കെ.മനോഹരന്‍, സി.രജിത,രജനി കണ്ടിയില്‍,രാധിക ബിനീഷ്,ബാബു മരക്കാട്ട്,പ്രകാശന്‍ ചെലവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.