LatestPolitics

ഭരണഘടനയിൽ 356-ാം വകുപ്പ് നിലവിലുണ്ടെന്ന് പിണറായി വിജയൻ ഓർക്കുന്നത് നല്ലത്: പി.കെ.കൃഷ്ണദാസ്


കോഴിക്കോട്:രാഷ്ട്രപതി ഭരണത്തിനുള്ള വകുപ്പ് ഭരണഘടനയിലുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. കേരളത്തില്‍ അത് കൊണ്ടുവരാന്‍ ഉദ്ദേശമില്ല.ജനാധിപത്യപരമായ രീതിയില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതി വരുത്തിയതും ബംഗാളിൽ ബി.ജെ.പി.പ്രധാന പ്രതിപക്ഷമായതും 356-ാം വകുപ്പ് ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണം. ഗവർണ്ണർക്ക് സംരക്ഷണം നൽകാൻ സർക്കാരിന് സാധിക്കില്ലെന്നതിൻ്റെ തെളിവാണ് ഗവർണ്ണർക്കെതിരെയുള്ള ഭീഷണികൾ വ്യക്തമാക്കുന്നത്.കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറാണ്. . അതേസമയം, പിണറായി സര്‍ക്കാര്‍ ഗവർണ്ണർക്ക് സംരക്ഷണം നൽകാൻ തയ്യാറല്ലെങ്കിലും ഭരണഘടന പറയുന്ന സംരക്ഷണം അദ്ദേഹത്തിന് ഉറപ്പുനല്‍കാന്‍ ജനങ്ങള്‍ തയ്യാറാണ്.യഥാര്‍ഥ ജനപിന്തുണയാണ് അദ്ദേഹത്തിന് കോഴിക്കോട്ട് മിഠായിതെരുവിൽ ലഭിച്ചത്. ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവന്നതല്ല. ഗവര്‍ണര്‍ ചെയ്തത് ശരിയാണെന്ന് ജനകീയ കോടതിയും നീതിന്യായ കോടതിയും അംഗീകരിച്ചിരിക്കുന്നു.ഗവർണ്ണറെ പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ ജനങ്ങളും ബി.ജെ.പിയും ആഗ്രഹിക്കുന്നത് ഗവര്‍ണര്‍ തുടരണമെന്നാണ്.സര്‍വകലാശാലയില്‍ വര്‍ണറെ കാലുകുത്തിക്കില്ലെന്നാണ് എസ്.എഫ്.ഐ പറഞ്ഞത്. എന്നാല്‍, ഗവര്‍ണര്‍ തെരുവിലൂടെ നടന്നു. പരാജയപ്പെട്ട സ്ഥിതിക്ക് അക്രമസമരം നിര്‍ത്താന്‍ ഇവര്‍ തയ്യാറാകണം. ആരിഫ് മുഹമ്മദ് ഖാന്‍ ആരാണെന്ന് മുഖ്യമന്ത്രിക്കും എസ്.എഫ്.ഐ ക്കും ഇതുവരെ മനസ്സിലായിട്ടില്ല. അക്രമം കാണിച്ച് അദ്ദേഹത്തെ പേടിപ്പിക്കാന്‍ നോക്കേണ്ട.ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനുള്ള ബുദ്ധിയുണ്ട്. ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് അദ്ദേഹം തെരുവിലിറങ്ങിയതെന്ന ആരോപണം തെറ്റാണ്. സർവ്വകലാശാലയിൽ ഗവര്‍ണര്‍ നിയമിച്ചവര്‍ക്ക് യോഗ്യത ഇല്ലങ്കില്‍ സർക്കാരിനും എസ്.എഫ്.ഐ ക്കും കോടതിയെ സമീപിക്കാം. എ.കെ.ജി സെൻ്ററിൽ നിന്നും ലിസ്റ്റ് നൽകുന്നത് പോലെ മാരാര്‍ജി ഭവനില്‍ നിന്ന് ലിസ്റ്റ് നല്‍കുന്ന പരിപാടിയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
പഴശ്ശിയുടെ ജന്മം കൊണ്ട് പവിത്രമായ മണ്ണാണ് കണ്ണൂരിലേത്. നിരപരാധികളുടെ രക്തം കൊണ്ട് ചുവന്ന ചരിത്രവും കണ്ണൂരിനുണ്ട്. ഇതിന് നേതൃത്വം വഹിച്ചത് പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവരാണെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. കൃഷ്ണദാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, വൈസ് പ്രസിഡൻ്റ് അഡ്വ.കെ.വി.സുധീർ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ് എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply