Art & CultureLatest

“പൈതൃകം 2025” തുടങ്ങി ;പുതിയ തലമുറയ്ക്ക് പഠിക്കാൻ അവസരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ


കോഴിക്കോട്:ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും പൈതൃക മൂല്യമുള്ള ചരിത്രവസ്തുക്കളുടെ പ്രദർശനം “പൈതൃകം മാനാഞ്ചിറയ്ക്ക് സമീപം സി.എസ്.ഐ കത്തീഡ്രൽ ഹാളിൽ തുടങ്ങി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയ്ക്ക് പഠിക്കാൻ അവസരമെന്ന് എം എൽ എ പറഞ്ഞു. ഇവിടെയുള്ള വസ്തുക്കൾ കാണുമ്പോൾ ഇങ്ങിനെ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കാനും പ്രദർശനം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് നടക്കാവ് അധ്യക്ഷത വഹിച്ചു. സാമൂതിരി രാജ പി കെ കേരളവർമ്മ രാജ സുവനീർ പ്രകാശനം ചെയ്തു.അസോസിയേഷൻ അംഗവും മലബാർ ടൂറിസം കൗൺസിൽ അഡ്വൈസറുമായ ടി പി എം ഹാഷിർ അലി സുവനീർ ഏറ്റുവാങ്ങി. അനീസ് ബഷീർ,മുൻ ക്രിസ്ത്യൻ കോളേജ് ഹിസ്റ്ററി വിഭാഗം മേധാവി എം സി വസിഷ്ട്, സാമൂഹിക പ്രവർത്തകൻ ആർ ജയന്ത് കുമാർ, ഗുദാം മ്യൂസിയം ഡയറക്ടർ വടയങ്കണ്ടി ബഷീർ,സെക്രട്ടറി മുജീബ് റഹ്മാൻ, കെ സൂരജ് ,എം ഡി വില്യംസ് , മുഹമ്മദ് റിയാസ്, പ്രേമൻ പുതിയാപ്പിൽ, റഷീദ് മക്കട,പി കെ വികാസ് ,
എം എം അജാസ് എന്നിവർ പ്രസംഗിച്ചു.

ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പൊതുജനങ്ങൾക്ക് സൗജന്യമായാണ് പ്രവേശനം . ഒക്ടോബർ 5 ന് വൈകീട്ട് 5 ന് സമാപിക്കും.
മലബാറിന്റെ ചരിത്രത്തിൽ രണ്ടാമത്തെ വലിയ പ്രദർശനമാണിത്. 2023-ലെ ആദ്യ പ്രദർശനത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ താളിയോല ഗ്രന്ഥങ്ങൾ, നാരായം, പുരാതന ചൈനീസ് അണികൾ, പിഞ്ഞാൻ പാത്രങ്ങൾ, പഴയ ക്യാമറകൾ, ഗ്രാമഫോണുകൾ, കാർഷിക ഉപകരണങ്ങൾ പുറമെ കേരള ഗവൺമെൻറ് ആർകൈവ്സ് ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന പുരാരേഖാ പ്രദർശവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്
അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് നടക്കാവ് പറഞ്ഞു. ആദ്യ ദിവസം വൈകീട്ട് മേയർ ബീന ഫിലിപ്പ് പ്രദർശനം കാണാൻ എത്തി.

 

 


Reporter
the authorReporter

Leave a Reply