കോഴിക്കോട് : ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇത് തന്റെ പുസ്തകം അല്ല എന്നാണ് ഇ പി ജയരാജൻ പറയുന്നത്. എന്നാൽ ആരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് എന്ന് വ്യക്തമാക്കാൻ ഇ പി ജയരാജന് ബാധ്യതയുണ്ടെന്ന് എം ടി രമേശ് പറഞ്ഞു. ഇന്നത്തെ ദിവസം ഇങ്ങനെ ഒരു ഗൂഢാലോചന നടത്തുന്നതിന്റെ ഗുണഭോക്താക്കൾ ആരാണ്. ആരാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുന്നത്. ഡിസി ബുക്സ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസാദക സ്ഥാപനമാണ്. ആ സ്ഥാപനമാണ് എ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു എന്ന് പറഞ്ഞിട്ടുള്ളത്. താൻ പറയാതെയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നാണ് എ പി ജയരാജന്റെ വാദം അത് ശരിയാണോ കളവാണോ എന്നൊന്നും നമ്മൾക്ക് അറിയില്ല. പി ജയരാജന്റെ വാദങ്ങൾ ശരിയാണെങ്കിൽ കേരളത്തിൽ ഇ പി ജയരാജന് എതിരായി വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു. അതിൽ ഡിസി ബുക്സ് ഉണ്ട്, സിപിഎമ്മിന്റെ ഒരു വിഭാഗമുണ്ട്, കോൺഗ്രസ് ഉണ്ട് എല്ലാവരും ഉണ്ടെന്നാണ് ജയരാജന്റെ വാദം. സിപിഎമ്മിനകത്ത് തനിക്കെതിരെ ആരാണ് ഗൂഢാലോചന നടത്തുന്നത് എന്ന് പറയാൻ തുറന്നു പറയാൻ ഇ പി ജയരാജൻ തയ്യാറാവുമോ എന്നും എംടി രമേഷ് ചോദിച്ചു. ഇന്നത്തെ ദിവസം എല്ലാവരും ഈ പി ജയരാജന്റെ പുസ്തകത്തിന് പിന്നാലെ പോകണം എന്ന് ആർക്കാണ് വാശി എന്നും എം ടി രമേശ് ചോദിച്ചു. ചേലക്കരയും വയനാടും ഉപതിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ മുനമ്പം വിഷയം അവരുടെ മനസ്സിൽ ഉണ്ടാവാൻ പാടില്ല, വക്കം ബോർഡിന്റെ ഭ്രാന്തമായ ഈ തീരുമാനം അവരുടെ മനസ്സിൽ നിന്നും പൂർണമായും ഇല്ലാതാവണം.
സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പല വിഷയങ്ങളുണ്ട്. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ ഘടകവും കണ്ണൂർ ജില്ലാ ഘടകവും, പോരടിച്ചുകൊണ്ട് പി പി ദിവ്യക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു. ഇത്തരം വിഷയങ്ങൾ ഒന്നും ചർച്ച ചെയ്യപ്പെടാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നവർ ആരാണെന്ന് തുറന്നു പറയാൻ ഇ പി ജയരാജൻ തയ്യാറാവണം. ഗൂഢാലോചന ഉണ്ടെങ്കിൽ ആരാണ് ഗൂഢാലോചനക്ക് പിന്നിൽ എന്ന് ഇ പി പറയണമെന്നും എം ടി രമേശ് പറഞ്ഞു.