കടലിലും ശക്തമായ കാറ്റും മഴയും ,മത്സ്യതൊഴിലാളികളും ഭീതിയിൽ
കോഴിക്കോട്: വെള്ളയിൽ നിന്ന് അമ്പത് തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിലും കൂറ്റൻ തിരുമാലകളിലും പെട്ടു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തി.ബുധനാഴ്ച രാവിലെ 6.30 ഓടെ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മാറാട് സ്വദേശി എ വി യാസിറിന്റെ ഉടമസ്ഥതയിലുള്ള ബഹറുൽ ഈശാൻ എന്ന ഫൈബർ വള്ളമാണ് കടലിൽ വെച്ച് വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സ്രാങ്ക് സീമാന്റകത്ത് ഹിദായത്തായിരുന്നു. കരയിൽ നിന്ന് ആറ് നോട്ടിക്കൽ അകലെ വെച്ച് പത്ത് മണിയോടെ വല വലിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശക്തമായ കാറ്റും കൂറ്റൻ തിരുമാലകളും...









