General

വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ വിടുതല്‍ ഹർജി തള്ളി

Nano News

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹർജി തള്ളി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഹൈക്കോടതിയില്‍ റിവിഷന്‍ ഹർജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു.

മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൊലിസുകാര്‍ ഉള്‍പ്പെടെ മറ്റ് നാല് പേര്‍ക്കും കുത്തേറ്റിരുന്നു.

പിന്നീട് കൊല്ലം നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.


Reporter
the authorReporter

Leave a Reply