കോഴിക്കോട് :സംസ്ഥാന സർക്കാർ 2012ൽ നിയമം പാസാക്കി ഏറ്റെടുത്ത് രാഷ്ട്രപതി ഒപ്പുവെച്ച് ഗസറ്റിൽ പുറപ്പെടുവിച്ചിട്ടുള്ള കോഴിക്കോട്ടെ കോംട്രസ്റ്റ്ന്റെ 3.8 4 ഏക്കർ സ്ഥലത്ത് കോർപ്പറേഷൻ എങ്ങനെ പാർക്കിങ്ങിന് അനുമതി നൽകിയെന്ന് വി കെ സജീവൻ ചോദിച്ചു. വിടിസി എന്ന സ്വകാര്യ കമ്പനിക്കാണ് പാർക്കിങ്ങിന് അനുമതി നൽകിയത്. കോർപ്പറേഷന് എന്ത് അധികാരമാണ് സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികൾക്ക് പേ പാർക്കിങ്ങിന് വേണ്ടി കൊടുക്കാൻ എന്നും വികെ സജീവൻ ചോദിച്ചു.
മാത്രമല്ല ഇതിനു മുൻപ് ഇവിടെ അനധികൃതമായി പൈസ ഈടാക്കിക്കൊണ്ട് പാർക്കിംഗ് നടത്തുന്നു എന്നറിഞ്ഞപ്പോൾ രണ്ടുതവണ അതിനെതിരെ നടപടിയെടുത്തതാണ് കോഴിക്കോട് കോർപ്പറേഷൻ. പിന്നെയെങ്ങനെയാണ് കോംട്രസ്റ്റ്ന്റെ ഭൂമി സ്വകാര്യ വ്യക്തിക്ക് പണം ഈടാക്കിക്കൊണ്ട് അനുവദിച്ചു കൊടുക്കാൻ കോർപ്പറേഷന് സാധിക്കുന്നത്.സിനിമയിലെ വിവാദങ്ങൾ പുറത്തുവന്നപ്പോൾ പവർ ഗ്രൂപ്പ് ഉണ്ട് എന്ന് പറഞ്ഞതുപോലെ കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്നത് പവർ മാഫിയാണെന്നും വി കെ സജീവൻ പറഞ്ഞു.
കോർപ്പറേഷൻ മേയർക്കും അവിടെ ചർച്ച നടത്തുന്ന കൗൺസിലർമാർക്കും യാതൊരു അധികാരവും ഇല്ല. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് വികെസിയെ പോലെയുള്ള, സംസ്ഥാന വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അച്ഛനെ പോലുള്ള സിപിഎമ്മിന്റെ ചില നേതാക്കളാണ് കോഴിക്കോട് കോർപ്പറേഷൻ ഭരണം നിയന്ത്രിക്കുന്നത് എന്നും വി കെ സജീവൻ. കോംട്രസ്റ്റ് കോർപ്പറേഷൻ ഏറ്റെടുക്കാൻ വേണ്ടി 15 വർഷമായി ഇവിടെ സമരം നടത്തുകയല്ലേ എന്നും അദ്ദേഹം ചോദിച്ചു. ആ സമരം തീർക്കാത്തതിനെ പറ്റിയും തൊഴിലാളികളെ സംരക്ഷിക്കാത്തതിനെ സംബന്ധിച്ചും പുതിയ വ്യവസായം തുടങ്ങാത്തതിനെ കുറിച്ചും ചോദിക്കുമ്പോൾ സർക്കാർ പറയുന്നത് ഈ ഭൂമി സംബന്ധിച്ച ഒരു കേസ് കോടതിയുടെ പരിഗണനയിലുണ്ട് അതുകൊണ്ടാണ് തീരുമാനമെടുക്കാൻ പറ്റാത്തത് എന്നാണ്.
രാഷ്ട്രപതി ഒപ്പിട്ട് നിയമമാക്കിയ ഒരു കാര്യത്തിൽ പോലും സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്ത ഭൂമിയിൽ കോർപ്പറേഷൻ എങ്ങനെയാണ് പാർക്കിങ്ങിന് വേണ്ടി അനുവാദം കൊടുക്കുക. അവിടേക്ക് കെഎസ്ഇബി 24 മണിക്കൂറിനുള്ളിൽ കണക്ഷൻ കൊടുത്തു. ഒരു സാധാരണക്കാരൻ ആവശ്യങ്ങൾക്ക് എത്ര തവണ ഓഫീസുകൾ കയറിയിറങ്ങണം . ഇതൊക്കെ ഇവിടുത്തെ പവർ മാഫിയാണ് ചെയ്യുന്നത്. കോർപ്പറേഷന്റെ ഭൂമി കള്ള രേഖയുണ്ടാക്കി സ്വകാര്യ വ്യക്തികൾ അവകാശപ്പെടുകയാണ് ഞങ്ങളുടേതാണെന്ന്.
2010 വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്ത് ഓർഡിനൻസിലൂടെ സർക്കാർ ഈ ഭൂമി ഏറ്റെടുത്തപ്പോൾ ഈ ഭൂമി മുഴുവനും (3.84 ഏക്കർ )സർക്കാറിന്റെ കയ്യിൽ ആയിരുന്നു. 2012 ൽ ഉമ്മൻചാണ്ടി നിയമം പാസാക്കുമ്പോൾ 3.84 ഏക്കർ അല്ലേ, ഇപ്പോൾ രാഷ്ട്രപതി ഒപ്പിട്ട രേഖയിലും 3.84 ഏക്കർ ആണ്. പിന്നെ എങ്ങനെയാണ് സ്വകാര്യ വ്യക്തിക്ക് കൈമാറാൻ സാധിക്കുക, ഏതു ഭൂമിയാണ് സ്വകാര്യ വ്യക്തിയുടെതെന്നും വികെ സജീവൻ ചോദിച്ചു. ഇത് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാൽ കോർപ്പറേഷൻ അവകാശപ്പെടുന്നത് അവരുടെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾക്ക് തെളിവ് ലഭിച്ചു എന്നാണ്.
തെളിവ് ലഭിച്ചിട്ടുണ്ടെങ്കിൽ ഈ സർവ്വേ നമ്പർ മാറ്റി കള്ള സർവേ നമ്പർ ഉണ്ടാക്കിയിട്ടുണ്ട് എന്നും പി കെ സജീവൻ പറഞ്ഞു . കള്ള രേഖ ഉണ്ടാക്കുന്നതിന് കോർപ്പറേഷൻ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ആളുകളെ തുറുങ്കിൽ അടയ്ക്കണം എന്നും ബിജെപി ആവശ്യപ്പെടുന്നു. അനധികൃതമായിട്ടുള്ള കൈയേറ്റവും,പേപാർക്കിങ്ങും റദ്ദ് ചെയ്തു കോർപ്പറേഷൻ മാന്യത കാണിക്കണമെന്നും വി കെ സജീവൻ ആവശ്യപ്പെട്ടു. സർക്കാറിന്റെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കയ്യേറാൻ കൊടുക്കുകയാണെങ്കിൽ അതിശക്തമായ സമരവുമായി ഭാരതീയ ജനത പാർട്ടി മുന്നോട്ടു പോകുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം വി കെ സജീവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത്കുമാര്‍,ജില്ലാ സെക്രട്ടറിമാരായ ടി.റെനീഷ്,അനുരാധാ തായാട്ട്,കൗണ്‍സിലര്‍മാരായ സരിത പറയേരി,എന്‍.ശിവപ്രസാദ്,രമ്യയ സന്തോഷ്,സൗത്ത് മണ്ഡലം അദ്ധ്യക്ഷന്‍ സി.പി.വിജയകൃഷ്ണന്‍,സരൂപ് ശിവന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.