Local News

കല്ലായിപ്പുഴയിലെ ചെളിയും മണ്ണും നീക്കുന്ന നടപടികൾ ത്വരിതഗതിയിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ

Nano News

കോഴിക്കോട് : കല്ലായ് പുഴയിൽ അടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനുള്ള ടെണ്ടറിന് സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചീനിയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.

11,41,70,041 രൂപക്ക് വെസ്റ്റ് കോസ്റ്റ് ഡ്രഡ്ജിംഗ് കമ്പനി നൽകിയ കുറഞ്ഞ ടെണ്ടറിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷൻ ചീഫ് എഞ്ചിനീയർ ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ഇറിഗേഷൻ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പ്രവൃത്തി 6 തവണ ടെണ്ടർ ചെയ്തതിനാൽ ഇതിലും മികച്ച ഓഫർ ലഭിക്കാനിടയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അധിക തുകയായ 5,07,70,446 രൂപ അനുവദിക്കാൻ കോഴിക്കോട് നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ചെളിയും മണ്ണും കാരണം പുഴയിലെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. 2011 ലാണ് ചെളിയും മണ്ണും നീക്കം ചെയ്യാൻ 350 ലക്ഷത്തിന്റെ ഭരണാനുമതി ആദ്യം അംഗീകരിച്ചത്. എന്നാൽ ടെണ്ടർ റദ്ദാക്കി. 2011 മാർച്ച് മുതൽ ടെണ്ടർ വിളിക്കുന്ന പദ്ധതിയാണ് ഇപ്പോൾ അംഗീകാരത്തിന്റെ ഘട്ടം വരെയെത്തി നിൽക്കുന്നത്.


Reporter
the authorReporter

Leave a Reply