ബേപ്പൂർ: കോര ഇനത്തിൽപെട്ട ഗോൾഫിഷാണ് ബേപ്പൂർ ഹാർബറിൽ കഴിഞ്ഞ ദിവസത്തെ താരം. പൂർണ വളർച്ച എത്താത്ത ഗോൾ ഫിഷാണ് ബേപ്പൂരിൽ അതിഥിയായി എത്തിയത്. വിദേശ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഗോൾഫിഷിനെ സീ ഗോൾഡ് എന്നും വിളിക്കും.
ഈ മത്സ്യത്തിൻ്റെ കുടലിൽ രൂപപ്പെടുന്ന രാസ മിശ്രിതത്തിനാണ് വിപണിയിൽ ലക്ഷങ്ങൾ വില. സൗന്ദര്യവർദ്ധക വസ്തുക്കളും ലൈംഗിക ഉത്തേജക ഉത്പന്നങ്ങളും നിർമ്മിക്കുന്നതിനാണ് ഈ മത്സ്യത്തിന്റെ കുടലും മറ്റും ഉപയോഗിക്കുന്നത്. രണ്ടു മാസം മുമ്പ് കൊല്ലം ഹാർബറിൽ പൂർണ വളർച്ച എത്തിയ ഒരു ഗോൾ ഫിഷ് 2.80,000 രൂപയ്ക്കാണ് വിറ്റത്. ചൈ ന, അമേരിക്ക, കാനഡ എന്നീ രാഷ്ട്രങ്ങളിലേക്കാണ് പ്രധാനമായും ഈ മത്സ്യം കയറ്റുമതി ചെയ്യുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നി വിടങ്ങളിൽ ഈ മത്സ്യത്തിന് കോടികൾ വില ലഭി ക്കും. പൂർണ വളർച്ചയെത്തിയ മത്സ്യത്തിന് എട്ടര കിലോയിലധികം തൂക്കം വരുമെന്നാണ് പറയുന്നത്. തൂക്കം കൂടുന്നതിന് അനുസരിച്ച് വിലയും കൂട്ടം. ക രിച്ചാലി ഷിജുവിൻ്റെ ഉടമസ്ഥതയിലുള്ള അമൃതേശ്വരി ബോട്ടിനാണ് മത്സ്യം ലഭിച്ചത്. പൂർണ വളർച്ച എത്താത്തതിനാൽ തുച്ഛമായ വിലയ്ക്കാണ് ലേലത്തിൽ വിറ്റത്. 5 കിലോ മാത്രമായിരുന്നു തൂക്കം. ഹാർബറിൽ ആദ്യമായാണ് ഈ മത്സ്യം എത്തുന്നതെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.