അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലഘട്ടങ്ങളിൽ കേരളത്തിൽ കോടിയ മർദ്ദനങ്ങൾക്ക് നേതൃത്വം നൽകിയത് കെ.കരുണാകരനായിരുന്നു.രാജൻ കൊലക്കേസ്സിൽ ഇന്ദിരാഗാന്ധിക്കനുകൂല നിലപാട് സ്വീകരിക്കുന്നതിനായ് കെ.കരുണാകരൻ കോടതിയിലും നിയമസഭയിലും കള്ളം പറയാൻ തയ്യാറായതെന്നും സംഘപരിവാർ പ്രസ്ഥാനങ്ങളിലെ നിരവധി പേരെ കൽതുറുങ്കിലടച്ച് പീഡിപ്പിച്ചിട്ടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പെരുമാറിയ കെ.കരുണാകരനെ മഹത്വവത്ക്കരിക്കാൻ കേരള ജനത തയ്യാറാവില്ലെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയെ കളിപ്പാട്ടമായി ഉയര്‍ത്തിചിത്രീകരിക്കുവാനാണ് കോൺഗ്രസ്സ് പാർലിമെൻ്റിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഭരണഘടനയെ പ്രാണവായു പോലെ സംരക്ഷിക്കുന്ന നിലപാടാണ് മോദിയും,ബിജെപിയും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സിൻ്റെ ഭരണഘടന അട്ടിമറിയും ജനാധിപത്യ ധ്വംസനവും എന്ന വിഷയത്തിൽ ബി.ജെ.പി.ജില്ലാ കമ്മറ്റി അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചിന്താ സായാഹ്നം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ ജയിലിലടക്കപ്പെട്ട നിരവധി സമര പോരാളികളെ ചടങ്ങിൽ ആദരിച്ചു.ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ലീഗൽ സെൽ കണ്‍വീനര്‍ പി.കൃഷണദാസ്, മേഖലാ പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് മാരായ ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി.സുധീർ, കെ.പി.വിജയലക്ഷ്മി ടീച്ചർ, ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ എന്നിവർ സംസാരിച്ചു.