Politics

സംസ്ഥാനം മുന്‍കൈ എടുക്കാത്തതിനാല്‍ ഹാര്‍ബര്‍ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു: ജോര്‍ജ്ജ് കുര്യന്‍


കോഴിക്കോട്: രാജ്യത്തെ 3 കോടിയോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഫിഷറീസിന് മാത്രമായി മന്ത്രാലയം സ്ഥാപിച്ചതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. പുതിയാപ്പയില്‍ മത്സ്യപ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ പലതും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സംയുകതമായാണ് നടപ്പാക്കാറ്.

കേന്ദ്ര,സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഹാര്‍ബര്‍ പദ്ധതികള്‍ സംസ്ഥാനം മുന്നോട്ടു വരാത്തത് കൊണ്ട് മുടങ്ങിക്കിടക്കുയാണ്. ചെമ്മീന്‍ വിലയിടിവില്‍ മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തിയ ആശങ്ക പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ അവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംഭവിക്കാറുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക് എയര്‍ ആംബുലന്‍സ് വേണമെന്നും, മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിന് സബ്‌സിഡി ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചു.
രാജ്യത്ത് ഏകീകൃത ലൈസന്‍സ് വ്യവസ്ഥ നടപ്പാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് എല്ലാ മത്സ്യ ത്തൊഴിലാളികള്‍ക്കും ഫലപ്രദമായി നടപ്പാക്കണമെന്നും, പ്രധാനമന്ത്രി മത്സ്യ സമ്പദായോജന പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കേന്ദ്രം ഇടപെടണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അദ്ധ്യക്ഷന്‍ പി.പീതാംബരന്‍ ആമുഖഭാഷണം നടത്തി. പി.കെ ഗണേശന്‍, എന്‍.പി രാധാകൃഷ്ണന്‍, കെ.രജനീഷ് ബാബു, അനുരാധ തായാട്ട്,.എ.ജനാര്‍ദ്ധനന്‍, ബിന്ദു ചാലില്‍, സി.പി സതീഷ്,ആര്‍. ബിനീഷ്, സിറാജ് കോയ,മുഹമ്മദ് റിഷാല്‍,എം.സുനില്‍,പി സായൂജ്,പി ഷിജുല പങ്കെടുത്തു.


Reporter
the authorReporter

Leave a Reply