Local News

മാളികടവ് – തണ്ണീർപന്തൽ റോഡിന്റെ തകർച്ച; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


കോഴിക്കോട്: അശാസ്ത്രീയ നിർമ്മാണം നടന്നതായി ആരോപിക്കപ്പെട്ട മാളിക്കടവ് – തണ്ണീർ പന്തൽ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

നിരവധി കോളേജുകളും സ്കൂളുകളും ഇതു വഴിയാണ് ഇത്. ആമ്പുലൻസിന് പോലും പോകാൻ കഴിയാഞ്ഞ റോഡിലൂടെ സ്കൂൾ ബസുകൾ കടന്നു പോകുന്നു. 3 മാസത്തിനിടയിൽ റോഡ് തകർന്നു തരിപ്പണമായി. കാൽനടയാത്ര പോലും സാധിക്കില്ല. 3000 ത്തിലേറെ കുട്ടികൾ ജീവൻ പണയം വച്ചാണ് ഇതു വഴി യാത്ര ചെയ്യുന്നത്. ബാലുശേരി ഭാഗത്തേക്കുള്ള ബസുകളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കുടിവെള്ള പൈപ്പിന് വേണ്ടിയാണ് റോഡ് ആദ്യം കുഴിച്ചത്. പരാതി ഉയർന്നതിനെ തുടർന്ന് റോഡിൽ അറ്റകുറ്റപണികൾ നടത്തിയെങ്കിലും അടുത്ത മഴയോടെ തകർന്നു.

ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി വേങ്ങേരി പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ ബാലുശേരി ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്.

ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ 10.30 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


Reporter
the authorReporter

Leave a Reply