മുംബൈ:രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) ഈ മാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. പാലം തുറന്നുകഴിഞ്ഞാല്‍ സെൻട്രൽ മുംബൈയിലെ സെവ്രിയിൽ നിന്ന് നവി മുംബൈയിലെ ചിർലെയിലേക്ക് 15 മുതല്‍ 20 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാം. ഏകദേശം 18,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എംടിഎച്ച്എൽ മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. 22 കിലോമീറ്റർ നീളമുള്ള പാലം ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം ചുരുങ്ങും.
മൊത്തം 22 കിലോമീറ്റർ ദൂരത്തിൽ, മൊത്തം 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ് പാലം കടന്നുപോകുന്നത്. ഏകദേശം 5.5 കിലോമീറ്ററാണ് കരയിലെ പാലത്തിന്റെ നീളം. ആറ്-വരി ആക്സസ് നിയന്ത്രിത കടൽ ലിങ്ക് നിർമ്മിച്ചിരിക്കുന്നത് ഓർത്തോട്രോപിക് സ്റ്റീൽ ഡെക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഇത് കോൺക്രീറ്റിനെയോ കോമ്പോസിറ്റ് ഗർഡറുകളെയോ അപേക്ഷിച്ച് ഭാരം കുറഞ്ഞതും എന്നാൽ ശക്തമായ ഘടനയുള്ളതും ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയതുമാണ് എന്നണ് റിപ്പോര്‍ട്ടുകള്‍.
18000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുംബൈ മെട്രോ പൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു പാലത്തിന്റെ നിര്‍മാണച്ചുമതല.
പ്രതിദിനം 70,000 വാഹനങ്ങൾക്ക് പാലം ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കാൻ എം.ടി.എച്ച്.എല്‍ ലക്ഷ്യമിടുന്നു. മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡെവലപ്മെന്‍റ് അതോറിറ്റിക്കാണ് നിര്‍മാണച്ചുമതല. ജപ്പാൻ ഇന്‍റര്‍നാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 30.1 മീറ്റർ വീതിയാണ് ആറുവരിപ്പാലത്തിനുള്ളത്. പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം.