വിശപ്പിന്റെ വിലയറിഞ്ഞ തലമുറകൾക്ക് സ്നേഹം പകർന്ന ബാവോട്ടിക്ക ഓർമ്മയായി
ജിതേഷ് പുലരി നടുവണ്ണൂർ: എഴുപത് വർഷങ്ങൾക്കു മുമ്പ് കിലോമീറ്ററുകൾ നടന്ന് ഹൈസ്കൂൾ പഠനത്തിന് എത്തിയ കുട്ടികൾക്ക് വയറു നിറയെ പത്ത് പൈസയുടെ കറി വിളമ്പി, തുടർന്ന് അഞ്ചു പതിറ്റാണ്ടിലേറെക്കാലം വിശപ്പിന്റെ വിലയറിഞ്ഞ തലമുറകൾക്ക് സ്നേഹം പകർന്ന ബാവോട്ടിക്ക യാത്രയായി. വാകയാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം 1952 മുതൽ പറമ്പിൻ നിരവത്ത് വാവോട്ടി എന്ന വടക്കയിൽ ബാവോട്ടിക്ക ഭക്ഷണം വിളമ്പുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയിൽ എൽപി, യുപി വിദ്യാർത്ഥികൾക്ക് മഞ്ഞ നിറമുള്ള ഉപ്പുമാവ് കിട്ടുമായിരുന്നു. എന്നാൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഉച്ചഭക്ഷണം ലഭിച്ചിരുന്നില്ല. ആ കാലത്ത്...









