നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആവർത്തിക്കുമ്പോഴും എങ്ങനെ മനുഷ്യരിലേക്ക് പകരുന്നു, വൈറസിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെ ആരോഗ്യ വകുപ്പ്. മലപ്പുറത്ത് നിപ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ചോദ്യംചെയ്യപ്പെടുന്നു. 2018 മെയ് മാസമായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിപ കേസ് സ്ഥിരീകരിച്ചത്. മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ എത്തിയ യുവാവിനാണ് രോഗം ബാധിച്ചത്. 18 പേർക്ക് രോഗബാധയുണ്ടായതിൽ സിസ്റ്റർ ലിനിയുൾപ്പെടെ 17 നിപ മരണങ്ങൾ സംസ്ഥാനത്തുണ്ടായി. 2018 ജൂൺ 30 ന് കോഴിക്കോടിനെയും മലപ്പുറത്തെയും നിപ മുക്ത ജില്ലകളാക്കി പ്രഖ്യാപിച്ചു. എന്നാൽ 2019ൽ...








